Thursday, 20 December 2018
Monday, 17 December 2018
Friday, 14 December 2018
Tuesday, 11 December 2018
ഒരു പെണ്ണിന്റെ കത്തിയെരിഞ്ഞ മൃതദേഹം
(ഈയിടെ അന്തരിച്ച വിദ്രോഹി എന്ന കവി യുടെ
" ഏക് ഔരത് കി ജലി ഹുയി ലാശ് "
എന്ന കവിതയുടെ ഒരു ഏകദേശ
വിവർത്തനം.) courtesy:
http://sunflowercollective.blogspot.com/2016/07/poem-ramshankar-vidrohi-translated-by.html?m=1
________________________________________
സംസ്കാരങ്ങളുടെ ചവിട്ടുപടികളോരോന്നിലും
ഒരു പെണ്ണിന്റെ ജഡം കാണാം..
ചിതറിക്കിടക്കുന്ന
അസ്ഥികളും.
തനിയെ കത്തിയതല്ല ,
കത്തിച്ചത്.
അസ്ഥികളാവട്ടെ
ഉടഞ്ഞു വീണതല്ല ,
ആരോ തകർത്തെറിഞ്ഞത്.
ഈ തീയും തനിയെ പടർന്നതല്ല
ആളിപ്പടരാനായിത്തന്നെ
ആരോ കൊളുത്തിയതാണ്.
ഈ യുദ്ധവും താനേ തുടങ്ങിയതല്ല
ആരോ എന്തിനോ വേണ്ടി
തുടങ്ങിവച്ചതാണ്.
ഈ കവിതയുമതേ
ആരോ എഴുതി വച്ചതാണ്.
കവിതയെഴുതുമ്പോൾ
കനലുകൾആളിക്കത്തും..
ആർക്കാണിതിൽനിന്ന്
എന്നെ മോചിപ്പിക്കാനാവുക..?
അവളുടെ ചോരയിൽ
പണിതിരിക്കുന്ന
ഈ പിരമിഡുകളിൽ നിന്ന്
എന്നെ മോചിപ്പിക്കുകയെന്നാൽ
മോഹന്ജദാരോവിലെ തടാകത്തിന്റെ
കല്പടവുകളിലൊന്നിൽ
കത്തിക്കരിഞ്ഞു കിടക്കുന്ന
അവളെ മോചിപ്പിക്കുന്നതു
പോലെ തന്നെയാണ്...
Sunday, 9 December 2018
Saturday, 8 December 2018
Friday, 7 December 2018
Thursday, 6 December 2018
Wednesday, 5 December 2018
Tuesday, 4 December 2018
Monday, 3 December 2018
Friday, 30 November 2018
Thursday, 29 November 2018
Wednesday, 28 November 2018
വിഭ്രാന്തിയുടെ തെരുവ്
നിറങ്ങളില്ലാത്തവരുടെ നഗരം.
വിഭ്രാന്തിയുടെ തെരുവുകൾ...
വെയിൽച്ചുമടേറ്റു തളർന്നു
നടക്കുന്നവരുടെ
നിഴൽരൂപങ്ങളാണ് ചുറ്റും...
തമ്മിൽ തമ്മിൽ മിണ്ടാനൊരു
ഭാഷ പോലുമവർക്കില്ല.
അവനവനിൽ തളച്ചിട്ടിരിക്കുകയാണ്
ഓരോ മനസ്സും..
ഓരോരുത്തരും ,
ഒറ്റക്കൊറ്റക്ക് ഓരോ പ്രപഞ്ചങ്ങൾ...
ഞാനിവിടെ ഒറ്റക്കിരുന്ന്
എന്തെടുക്കുകയാണ് ?
സങ്കടമതല്ല ,
അതുചോദിക്കാൻ അവരിലൊരാളുടെ
ഭാഷപോലും എനിക്കറിയില്ലല്ലോ...
വിഭ്രാന്തിയുടെ തെരുവുകൾ...
വെയിൽച്ചുമടേറ്റു തളർന്നു
നടക്കുന്നവരുടെ
നിഴൽരൂപങ്ങളാണ് ചുറ്റും...
തമ്മിൽ തമ്മിൽ മിണ്ടാനൊരു
ഭാഷ പോലുമവർക്കില്ല.
അവനവനിൽ തളച്ചിട്ടിരിക്കുകയാണ്
ഓരോ മനസ്സും..
ഓരോരുത്തരും ,
ഒറ്റക്കൊറ്റക്ക് ഓരോ പ്രപഞ്ചങ്ങൾ...
ഞാനിവിടെ ഒറ്റക്കിരുന്ന്
എന്തെടുക്കുകയാണ് ?
സങ്കടമതല്ല ,
അതുചോദിക്കാൻ അവരിലൊരാളുടെ
ഭാഷപോലും എനിക്കറിയില്ലല്ലോ...
Friday, 23 November 2018
Thursday, 22 November 2018
Tuesday, 30 October 2018
അലമാര
1 .അലസമായി
ഒരു നിമിഷം പോലും
ഉതിർന്നു വീഴാത്തവണ്ണം
എത്ര കൃത്യതയോടെയാണ് നീ
ഓരോ പകലുകളെയും
അടുക്കി വക്കുന്നത്...
എന്നിരുന്നാലും
അനുസരണയില്ലാത്ത
സ്വപ്നങ്ങളുടെ
ചേലത്തുമ്പുകൾ മാത്രം
ഇടയ്ക്കിടെ
വരി തെറ്റിച്ചുകൊണ്ടിരിക്കും..
കറുപ്പിലും വെളുപ്പിലും
നീയടയാളപ്പെടുത്തിയ
അലമാരയിൽ
ആകസ്മികതയുടെ നിറങ്ങൾ
വരച്ചുകൊണ്ടിരിക്കും...
ഒരു നിമിഷം പോലും
ഉതിർന്നു വീഴാത്തവണ്ണം
എത്ര കൃത്യതയോടെയാണ് നീ
ഓരോ പകലുകളെയും
അടുക്കി വക്കുന്നത്...
എന്നിരുന്നാലും
അനുസരണയില്ലാത്ത
സ്വപ്നങ്ങളുടെ
ചേലത്തുമ്പുകൾ മാത്രം
ഇടയ്ക്കിടെ
വരി തെറ്റിച്ചുകൊണ്ടിരിക്കും..
കറുപ്പിലും വെളുപ്പിലും
നീയടയാളപ്പെടുത്തിയ
അലമാരയിൽ
ആകസ്മികതയുടെ നിറങ്ങൾ
വരച്ചുകൊണ്ടിരിക്കും...
2. ഞാൻ എന്‍റെ നേരങ്ങളെ
നിനക്കു മുന്നിൽ നിരത്തി വക്കുന്നു.
നീ നാളേക്ക് വേണ്ടി
എന്‍റെ നേരങ്ങളെ
അടുക്കി വക്കുന്നു..
അലസമായുതിർന്നു വീഴാൻ തുടങ്ങിയതിനെയൊക്കെയും
ഒരിക്കൽ കൂടി
ഒതുക്കി വക്കുന്നു
എന്‍റെ നേരങ്ങളിൽ ഞാൻ
പിന്നെയും തടവിലാവുന്നു...
നീയതിന്റെ കാവൽക്കാരനും.
നീണ്ട സംസാരങ്ങളിൽ,
വാതോരാതെയുള്ള വർത്തമാനങ്ങളിൽ ,
നമ്മൾ ഈ നേരങ്ങളെ
ചൂഴ്ന്നെടുക്കുന്നു..
പൊടിതട്ടി വക്കുന്നു...
അതെ ,
വൃത്തിയോടെ ഒതുക്കിവച്ച
അലമാര പോലെ
എന്തു ഭംഗിയാണ് ജീവിതം !.
Tuesday, 23 October 2018
Sunday, 21 October 2018
Saturday, 20 October 2018
Wednesday, 17 October 2018
Tuesday, 16 October 2018
Monday, 15 October 2018
Sunday, 14 October 2018
Saturday, 13 October 2018
Thursday, 11 October 2018
Wednesday, 10 October 2018
Tuesday, 9 October 2018
Monday, 8 October 2018
Wednesday, 12 September 2018
Tuesday, 14 August 2018
Monday, 13 August 2018
Sunday, 12 August 2018
Wednesday, 11 July 2018
Tuesday, 3 July 2018
തോറാന
അമ്മ പറഞ്ഞാണ് ഞാനും
അറിഞ്ഞത്.
ഇന്ന് അവധിയാണെന്നും
പേരക്കുട്ടികളിൽ മൂന്നും
ഇന്ന് വീട്ടിലുണ്ടാവുമെന്നും.
പറയും പോലെ,
തോരാമഴയാണെങ്കിൽ തീർന്നു.
മഴയിലേക്കിറങ്ങാൻ
വാശിപിടിക്കുന്നുണ്ടാവും
കുട്ടിക്കുറുമ്പൻ...
അഴയിൽ ഇനിയും തോരാത്ത
തുണികളുണ്ടാവും .
അടുക്കളത്തോട്ടത്തിൽ
ഈയിടെ മുളച്ച
കുഞ്ഞു വെണ്ടയെ
നോക്കി അമ്മ
നെടുവീർപ്പിടുന്നുണ്ടാവും..
ആറാന ഒഴുകിപ്പോവാനും
മാത്രം പെയ്തു പോയ
തോറാനകളെ അയവിറക്കി
മുത്തശ്ശി അടുത്തുണ്ടാവും...
എന്‍റെ കുട്ടിക്കാലത്തെ
ഒരു മഴയോർമ്മയിൽ
അമ്മ എന്നെയും
ചേർത്തു പിടിക്കുന്നുണ്ടാവും...
ഇനി വിളിക്കുമ്പോൾ
ഒരു മുത്തശ്ശിക്കഥപോലെ
എന്‍റെ കുഞ്ഞുങ്ങൾക്ക്
അമ്മ അത്
പറഞ്ഞു കൊടുക്കുകയും
ചെയ്യുമായിരിക്കും ...
Wednesday, 27 June 2018
നിഴലുകൾ
നിനക്കെന്തറിയാം
ഒഴുക്ക് നിലച്ചുപോയ
മനസ്സുകളെക്കുറിച്ച്...
വെറുതെ കടലിരമ്പങ്ങൾക്ക്
കാതോർക്കുന്ന
തടാകങ്ങളെക്കുറിച്ച്...
നിനക്കെന്തറിയാം
കാലം വരച്ചിരിടുന്ന
നേർരേഖകളെക്കുറിച്ച്...
നൂറു ശരികൾക്ക് നടുവിൽ
ഒരാളെ തടവിലാക്കുന്ന
അധികാരങ്ങളെ കുറിച്ച്...
നിനക്കെന്തറിയാം
21 പാട്ടുകളെ കുറിച്ച്...
അതിന്റെ ഈണത്തിൽ
ഉരുകിത്തീർന്ന ഒരു
പകലിനെക്കുറിച്ച്...
നിനക്കെന്തറിയാം
വെയിൽ പെയ്തുതോരുന്ന
വൈകുന്നേരങ്ങളെ കുറിച്ച്..
നിഴലുകളിറങ്ങിപ്പോകുന്ന
നേരങ്ങളെക്കുറിച്ച്...
ഒന്നുമറിയാതിരിക്കട്ടെ ,
മിഴികളിൽ മഴനിറയുംമുൻപേ
അപ്പൂപ്പൻ താടിയാവണം...
ആകാശം പോലുമറിയാതെ
മേഘങ്ങളിൽ നിന്നുതിർന്നുവീഴണം..
ഭാരമില്ലാതെ...
Friday, 22 June 2018
Tuesday, 5 June 2018
Tuesday, 29 May 2018
Wednesday, 16 May 2018
Tuesday, 15 May 2018
Monday, 16 April 2018
Thursday, 12 April 2018
Sunday, 11 March 2018
Saturday, 10 March 2018
Wednesday, 7 February 2018
Monday, 5 February 2018
Wednesday, 17 January 2018
Thursday, 11 January 2018
പനിയുടലുകളിൽ പ്രണയം എഴുതി വെക്കുന്നത്
പിണങ്ങിയിരിക്കുമ്പോഴാണ്
നമുക്കിടയിലേക്കൊരു പനി
കടന്നു വരാറുള്ളത്.
നമ്മിലുറഞ്ഞുകൂടിയ മൗനത്തിന്റെ
മഞ്ഞുരുകാൻ പോലുന്ന ചൂട്.
ഒരു മൊഴിയകലത്തിൽ നിന്നും
നീയടുത്തു വന്നിരിക്കുന്നു...
ഉഷ്ണമാപിനികളെ
മാറ്റി വച്ചിട്ട്
ഊഷ്‌മാവ് ഉമ്മകൾ കൊണ്ടളക്കുന്നു....
ഇഴയടുപ്പങ്ങളിൽ എഴുന്നുനിൽക്കുന്ന
കുഞ്ഞോർമ്മകളെ പോലും
എരിച്ചു കളയുന്ന ഒരു പനിച്ചൂട് എന്ന്
പതുക്കെ പറയുന്നു...
പനികണ്ണുകളുടെ
തളർന്ന നോട്ടങ്ങൾ...
നനഞ്ഞ കൺപീലികൾ..
വരണ്ട ചുണ്ടുകൾ...
തണ്ടുലഞ്ഞ മുല്ലവള്ളി പോലെ
നിന്നിലേക്ക് വാടിവീഴുന്ന
പിടിവാശികൾ...
പൊള്ളുന്ന നിശ്വാസങ്ങളിൽ
ആ പനിയുമ്മകളിൽ
നമ്മളിതെത്രവട്ടം
ഉരുകിത്തീർന്നിരിക്കുന്നു...
പനിച്ചൂടിൽ പൊള്ളിയടർന്ന
എത്രയെത്ര പിണക്കങ്ങൾ...
എന്നിരുന്നാലും ,
ഒറ്റപ്പുതപ്പിലെക്കിത്തിരി
മഴത്തണുപ്പുകൂടെ
കുടഞ്ഞെറിഞ്ഞിട്ടാണ്
ഓരോ തവണയും പനിയുടെ പടിയിറക്കങ്ങൾ...
Wednesday, 10 January 2018
Subscribe to:
Posts (Atom)

-
നിനക്കെന്തറിയാം ഒഴുക്ക് നിലച്ചുപോയ മനസ്സുകളെക്കുറിച്ച്... വെറുതെ കടലിരമ്പങ്ങൾക്ക് കാതോർക്കുന്ന തടാകങ്ങളെക്കുറിച്ച്... നിനക്കെന്തറ...
-
എന്‍റെ മൗനം... നിനക്കുനേരെ കൊട്ടിയടക്കപ്പെട്ട വാതിലാണ്.. പിൻവിളിക്കുള്ള വിദൂരസാധ്യത പോലുമില്ലാത്ത, മടക്കയാത്രക്കുള്ള അനുവാദമാണ്...
-
എന്നിരുന്നാലും, ആകാശത്തിന്റെ ഒത്ത നടുക്ക് ലോകം മുഴുവൻ വായിക്കുമെന്നറിഞ്ഞു കൊണ്ട് തന്നെ അയാൾ മരണത്തെ കുറിച്ചുള്ള കവിതകൾ എഴുതി വച്ച...