Wednesday 7 February 2018

മിണ്ടിക്കൊണ്ടിരിക്കുമ്പോഴും
മിന്നൽ വേഗത്തിലാണ്
നീ കണ്ണുകളുടെ ആഴത്തിലേക്ക് മുങ്ങാംകുഴി ഇടാറുള്ളതും...
സങ്കടങ്ങളുടെ കുഞ്ഞു പിടച്ചിലുകളെ
ഞാൻ പോലുമറിയാതെ
കൊക്കിലൊതുക്കി പറന്നകലാറുള്ളതും...
നീ വരുന്നോ..
മനസ്സിന്റെ മണൽപ്പരപ്പിലൂടെ
വെറുതെ കൈകോർത്തു നടക്കാൻ...
ഓർമ്മകളുടെ മഴ നനയാൻ...
മെല്ലെപ്പറഞ്ഞും മൂളിപ്പറഞ്ഞും
ഒരുപാടിഷ്ടങ്ങളെ വരികളാക്കാൻ...?

Monday 5 February 2018

മറ്റാരാണ് അത്രമേലിഷ്ടത്തോടെ
ഈ ഭ്രാന്തുകൾക്ക് ചെവിയോർക്കുക..?
മറ്റാരാണ് അക്ഷരങ്ങളിലേക്ക്
മൊഴിമാറ്റം ചെയ്യുവോളം
സ്വപ്നങ്ങൾക്ക്  കൂട്ടിരിക്കുക..?
മറ്റാർക്കാണ് ഒറ്റവരിയിൽ നിന്ന്‌
ഒരു കഥ വായിച്ചെടുക്കാനാവുക..?
കാത്തിരിക്കുമ്പോൾ
നെഞ്ചിൽ കടൽ കാത്തുവെക്കുന്ന
ഒരു പെണ്ണുണ്ട്.
കാണുന്നില്ലേ...
ആവലാതികളുടെ അലകളോരോന്നും
നിന്നോളം വന്നു മടങ്ങുന്നത്...
തൊട്ടടുത്തിരിക്കുമ്പോഴും
തിരിച്ചറിയാതെ പോകും...
അകലം എന്നത് പലപ്പോഴും
അപരിചിതത്വത്തിന്റെ
അളവുകോലാണ്...
മുറിവുകളിൽ മെല്ലെയൂതുമ്പോൾ
അമ്മ എന്തു മന്ത്രമാവോ
ചൊല്ലിക്കൊണ്ടിരുന്നത്...
മന്ത്രമെനിക്കുമറിയില്ല.
എങ്കിലും ,
നോവാറിയെന്ന് അവൻ !
കടുത്ത നിറങ്ങളെ
കണ്ണിൽനിന്ന്
ഒഴുക്കിക്കളയണം...
മേഘങ്ങളൊഴിഞ്ഞൊരു
ആകാശനീലയിൽ
കാഴ്ചകൾ
എഴുതിവെക്കണം...
ഇത്തിരി കുഞ്ഞൻ
സന്തോഷങ്ങൾ...
മനസ്സു നിറയാനതുമതി ,
മരുന്നിനൊരല്പം മധുരം !
ഒരേ താളത്തിൽ മിടിക്കുന്ന
രണ്ടു ജീവിതങ്ങളെ
കടൽ എന്ന ഒറ്റവര കൊണ്ട്
മുറിച്ചു മാറ്റുക...
ഒരു രാപ്പകലിനിരുപുറത്തേക്കായി
പകുത്തു വെക്കുക...
നിയതിയുടെ രീതിയാണത് .
#പ്രവാസം

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...