Tuesday 23 February 2016

ഓരോ പോക്കിലും തിരയുടെ തിരിഞ്ഞുനോട്ടങ്ങൾ... ഈ തീരത്തുനിന്നും മനസ്സെങ്ങനെ മടങ്ങിപ്പോവാനാണ്...
സ്വാർത്ഥതയുടെ ചിത്രപ്പൂട്ടിട്ട സ്നേഹത്തിന്റെ തടവറയിലാണ് എന്നിലെ നീയും നിന്നിലെ ഞാനും...
അല്ലെങ്കിലും.. ഉണരുമ്പോഴാണല്ലോ മനസ്സിൽ മറവിയുടെ ഇരുൾ കനക്കുന്നതും സ്വപ്നങ്ങളിൽനിന്നും നിഴലുകൾ ഇറങ്ങിപ്പോവുന്നതും...
കാത്തിരുന്ന് തളർന്ന കൺതടങ്ങളോട് കൂട്ടുകൂടാനെത്തിയിട്ടുണ്ട് കൈക്കുടന്നയിൽ കടലൊളിപ്പിച്ച് ഇന്നും ഒരു മഴത്തുള്ളി...
നിന്നോടൊത്തുള്ള മനോഹരമായ ഗസൽസന്ധ്യകളേക്കാൾ പ്രിയമുള്ള മറ്റെന്തു സമ്മാനമാവും ഇന്ന് നീയവൾക്കായി കരുതിവച്ചിരിക്കുന്നത്..?
മിഴികളിലുമ്മവച്ചു മടങ്ങിയിട്ടും ഓരോ പുലരിയിലും ഓർമ്മകളുടെ ചുമരിൽ ഇളവെയിൽ ചിത്രങ്ങൾ വരച്ചിടാനെത്താറുണ്ട് സ്വപ്നങ്ങളുടെ ഒരു നിഴൽപാതി...
ചിറകു വിരിഞ്ഞുകഴിഞ്ഞാൽ പിന്നെ മോഹങ്ങൾക്ക് ശലഭങ്ങളുടെ ആയുസ്സേയുള്ളൂ..
എത്രയേറെ ഇഷ്ടമാണോ അത്രയേറെ ആഴത്തിലാണ് മുറിവേൽക്കുന്നതും...
നീ നെഞ്ചിലൊളിപ്പിച്ച കനലായെരിയാതെ അഗ്നിച്ചിറകുവിരിച്ച് ഒരുവേള തീ പാറുന്ന നിന്റെ വിരൽത്തുമ്പിലേക്ക് അക്ഷരങ്ങളായി പറന്നിറങ്ങണം...

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...