Sunday 10 November 2013

രക്തസാക്ഷികൾ



ഈയലുകൽ ചിറകുപൊഴിക്കുമ്പോൾ,
കത്തിയമരുമ്പോൾ ...അകലെ
നിലാവുദിക്കാത്ത ലോകത്ത്
കണ്ണീർമഴ പെയ്യുകയായിരുന്നു.
മുഖങ്ങൾ നഷ്ടപ്പെട്ട യുവത്വത്തിൻ
അടർന്ന ശിഖിരത്തിലൊന്നിൽ
എന്റെയും നിന്റെയും നഖക്ഷതങ്ങൾ!
അതിൽനിന്നുമൊഴുകുന്നതെൻ
ഹൃദയരക്തമാകാതിരുന്നെങ്കിൽ...
ഞാൻ വീണ്ടും സ്വപ്നം കാണുകയാണ്.
ഇരുൾ കനക്കുമ്പോൾ ഞാനെന്നെ
തിരയുന്നു... അല്ലേ?
ശരിയാണ്ഇന്നലെകൾക്കെന്നും
പഴമയുടെ ദുർഗന്ധമാണു്!
അന്ന്,
വാകമരച്ചോട്ടിൽ കണ്ണീരൊഴുകുമ്പോൾ
മനുഷ്യരക്തത്തിന് വിലപറയുന്നൊരാ
പ്രസ്ഥാനക്കളരിയിൽ നാം
മസ്തിഷ്ക്കജ്വരത്താൽ തപിക്കയായിരുന്നു.
ഇന്ന്,
ജീവിതം കരിന്തിരികത്തുമ്പോൾ
മരവിച്ച തലച്ചോറിൻ തണുപ്പിൽ
നാമുറങ്ങുകയാണെന്നോ?
ഹൃദയത്തിൻ നെരിപ്പോടിനുള്ളിൽ
ഓരായിരമീയലുകളുടെ ചരമഗീതങ്ങൾ!
ശ്രുതികൾ പിഴക്കുമ്പോൾഞാനറിഞ്ഞു
ചിറകുകളെന്നേ പൊഴിഞ്ഞു...

അറിയുമോ...
നാം രക്തസാക്ഷികളാവുകയാണ്...
ഹോമാഗ്നിയിലെരിയും മുൻപായി
നമുക്കു തിരിഞ്ഞുനോക്കാം...
മുഖമില്ലാത്ത തലകളെ തിരിച്ചറിയാം!

Saturday 2 November 2013

നിവേദ്യം


കത്തിയമർന്നു ഭസ്മമായ് തീരുമാ
കർപ്പൂരമെന്നോതാതെ
ഒരുനെയ്ത്തിരിനാളമാ-
യെന്നന്തരംഗത്തിൽ
നീയൊളി വിടർത്തുക...
ചേതനയില്ലാത്ത കാട്ടുപൂവെന്നോതാതെ
ഒരു നൈവേദ്യ പുഷ്പ്പത്തിൻ
നൈർമ്മല്ല്യത്താലെൻ
മാനസ സരസ്സിൽ മരുവുക...
വർണ്ണങ്ങളില്ലാത്ത ചിത്രമെന്നോതാതെ
ഒരു മയിൽ‌പ്പീലിത്തുണ്ടിൻ
ശോഭയാലിന്നുനീയെൻ
സ്വപ്നസാമ്രാജ്യത്തിലെ ചിത്രമാവുക...
നാദങ്ങളില്ലാത്ത ഗാനമേന്നോതാതെ
മയങ്ങുമെൻ മോഹങ്ങളെ
തട്ടിയുണർത്തുന്ന മറ്റൊരു
ശംഖൊലി നാദമായ് മാറുക...
കത്തിയമർന്നു ഭസ്മമായ് തീരുന്ന
കർപ്പൂരമാണെൻറെ  മോഹമെന്നോതാതെ,
വീണ്ടും...
ഒരു നെയ്ത്തിരി നാളമാ-
യെന്നിലെ ജീവൻറെ ജ്വാലയാവുക!

Friday 1 November 2013

ആത്മഗതം


ശാപങ്ങൾതൻ തീച്ചൂളയിൽ
വെന്തമരുന്നുവെൻ
കാത്തുസൂക്ഷിച്ചൊരാ  സ്വപ്നങ്ങളത്രയും.
അതിൽപഴിതൻ കനലായ്
പുകഞ്ഞുയരുന്നതോ
താളംപിഴച്ചാടിയുലഞ്ഞിന്നു
കരകാണാതുഴറുന്ന മനസ്സും.
എന്നിട്ടുമെന്തേയെരിഞ്ഞമർന്നില്ല ...
ജീർണ്ണം പിടിച്ചിന്നു
നോവാലെരിയുമെന്നാത്മ സത്ത?

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...