അവകാശികൾ ഇല്ലാതിരിക്കുമ്പോഴാണോ
അതോ ഒറ്റയാവുമ്പോഴാണോ
സ്നേഹം അതിന്റെ സ്വാതന്ത്ര്യം
കൂടുതൽ അനുഭവിക്കുന്നത്..
കാലങ്ങളുടെ നിശബ്ദതയെ
മുറിച്ചെറിഞ്ഞു കൊണ്ട്
അതിരുകളുടെ ആകുലതകളില്ലാത്ത
അലകടൽ പോലെയാവുന്നത്...
ഒറ്റക്കൈകൊണ്ടൊരാകാശത്തെ
തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത്..
പകൽസൂര്യനെ പോലും
തന്റെ ചേലത്തുമ്പിൽ
കെട്ടിയിടുന്നത്...
ഉന്മാദിനിയെപ്പോലെ
തിരനുരകളിൽ ആടിത്തിമിർക്കുന്നത്..
ഇടതടവില്ലാതെ
വാക്കലകളെ നെയ്തു കൂട്ടുന്നത്...
ഓരോരോ വരികളാൽ
കരയെത്തിപ്പിടിക്കുന്നത്...
കനവുകളുടെ കടൽപ്പാലം
കടന്നൊരാളിന്റെ
കവിൾ ചുഴിയിലേക്കൊരു
ചാലു കീറുന്നത്..
കരിനീല നാഗമായി
കവിയുടെ മഷിക്കുപ്പിയിലേക്ക്
ഇഴഞ്ഞു കയറുന്നത്..
വിരലുകളിൽ ചുറ്റിപ്പിണഞ്ഞ്
കടൽനീല നിറമുള്ള
കവിതകളാവുന്നത്...
അതോ ഒറ്റയാവുമ്പോഴാണോ
സ്നേഹം അതിന്റെ സ്വാതന്ത്ര്യം
കൂടുതൽ അനുഭവിക്കുന്നത്..
കാലങ്ങളുടെ നിശബ്ദതയെ
മുറിച്ചെറിഞ്ഞു കൊണ്ട്
അതിരുകളുടെ ആകുലതകളില്ലാത്ത
അലകടൽ പോലെയാവുന്നത്...
ഒറ്റക്കൈകൊണ്ടൊരാകാശത്തെ
തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത്..
പകൽസൂര്യനെ പോലും
തന്റെ ചേലത്തുമ്പിൽ
കെട്ടിയിടുന്നത്...
ഉന്മാദിനിയെപ്പോലെ
തിരനുരകളിൽ ആടിത്തിമിർക്കുന്നത്..
ഇടതടവില്ലാതെ
വാക്കലകളെ നെയ്തു കൂട്ടുന്നത്...
ഓരോരോ വരികളാൽ
കരയെത്തിപ്പിടിക്കുന്നത്...
കനവുകളുടെ കടൽപ്പാലം
കടന്നൊരാളിന്റെ
കവിൾ ചുഴിയിലേക്കൊരു
ചാലു കീറുന്നത്..
കരിനീല നാഗമായി
കവിയുടെ മഷിക്കുപ്പിയിലേക്ക്
ഇഴഞ്ഞു കയറുന്നത്..
വിരലുകളിൽ ചുറ്റിപ്പിണഞ്ഞ്
കടൽനീല നിറമുള്ള
കവിതകളാവുന്നത്...
No comments:
Post a Comment