Thursday 24 October 2013

ചിലന്തികൾ


കാലഹരണപ്പെട്ടൊരു പ്രണയത്തിന്റെ
ശവമഞ്ജവും പേറിയാണ്
ഓർമ്മകളിപ്പോഴും കടന്നുവരുന്നത്‌.

അതിൽ, പാതി വെന്തിട്ടും
മിടിക്കുന്ന ഒരു ഹൃദയം.
ചുടലപ്പറമ്പിൽ നിന്നുയർന്ന
ഗദ്ഗദങ്ങളുടെ നേർത്ത-
രേഖകൾക്കുമപ്പുറം..

ചിലന്തിയുടെ ചുവന്ന കണ്ണുകൾ
തുമ്പിയുടെ നിശബ്ദമായ നിലവിളി
ഉച്ചവെയിലിൽ തിളങ്ങുന്ന,
രണ്ടു ചിറകുകൾ!

വിശുദ്ധ പ്രേമത്തിന്റെ ബലിക്കല്ലിൽ,
ചുടുചോരയുടെ ദുഷിച്ച ഗന്ധം.
കോമരത്തിന്റെ നിർവൃതി.

ചിലന്തിവല പോലെ നേർത്ത
നിൻറെവിരലുകൾക്കും,
വിഷപ്പല്ലുകളുടെ സർപ്പദംശനതിനുമിടയിൽ,
എന്റെ പ്രണയം പിടഞ്ഞു മരിക്കുന്നു.

ഇപ്പോഴും,
പ്രണയത്തിന്റെ ബലിക്കല്ലുകലിൽ,
ചിലന്തികൾ മാത്രം കൂടുവക്കുന്നു!!!

2 comments:

  1. കൊള്ളാം.... വളരെ നന്നായിരിക്കുന്നു....

    ReplyDelete

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...